Friday, August 24, 2012

മംഗല്യംപോലെ വെള്ളാപ്പള്ളിക്ക് 75-ാം പിറന്നാള്‍







കണിച്ചുകുളങ്ങര (ആലപ്പുഴ):തലപ്പാവ് ചുറ്റി ഷാള്‍ അണിഞ്ഞ് വരന്റെ വേഷത്തില്‍ വെള്ളാപ്പള്ളി, പട്ടുസാരി ധരിച്ച് പൂചൂടി വധുവിനെപ്പോലെ ഭാര്യ പ്രീതി. മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മുല്ലമാല അണിയിച്ചപ്പോള്‍ ഭാര്യ പ്രീതി കണ്ണടച്ച് കൈകള്‍ കൂപ്പി പ്രാര്‍ഥിച്ചു. വിവാഹമോതിരം കൈമാറി, നെറ്റിയില്‍ കുങ്കുമക്കുറിതൊട്ട്, മധുരം നുകര്‍ന്നപ്പോള്‍ ഇരുവരുടെയും മുഖത്ത് നാണം. മകള്‍ വന്ദന സമ്മാനമായി മാല അണിയിച്ചപ്പോള്‍ വെള്ളാപ്പള്ളിക്ക് ചിരിയടക്കാനായില്ല.

75ന്റെ നിറവിലെ ആ നിറഞ്ഞ ചിരിക്കൊപ്പം മറ്റുള്ളവരും പങ്കുചേര്‍ന്നു. പൂര്‍ണകുംഭവുമായി വീട്ടുമുറ്റത്തെ ഹോമവേദിയില്‍നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ഗൃഹപ്രവേശം നടത്തിയതോടെ പിറന്നാളിന്റെ ഭാഗമായ പൂജാദികര്‍മങ്ങള്‍ക്ക് സമാപനമായി.വിവാഹസമാനമായ ചടങ്ങുകള്‍ കണ്ട് അതിശയിച്ച് നിന്നവരോട് വെള്ളാപ്പള്ളി പറഞ്ഞു, 'ഇത് എല്ലാവര്‍ഷവും പതിവാണ്. ഇക്കൊല്ലം 75 എത്തി എന്നതാണ് പ്രത്യേകത'.75-ാം പിറന്നാളിനോടനുബന്ധിച്ച് ആലപ്പുഴ പഴയ തിരുമല ദേവസ്വത്തിലെ മഹേഷ്ഭട്ട് തന്ത്രിയുടെ നേതൃത്വത്തില്‍ മൂന്നുദിവസമായാണ് ചടങ്ങുകള്‍ നടന്നത്. മറ്റ് പരിപാടികള്‍ക്കൊന്നും പോകാതെ വ്രതാനുഷ്ഠാനത്തോടെ വെള്ളാപ്പള്ളി കുടുംബസമേതം ചടങ്ങുകളില്‍ മുഴുകി.
PS. ഭ്രാന്ത് പലതരത്തിലുണ്ട്, അതിലൊന്നാണ് 75-ലെ മുതുഭ്രാന്തും പുനര്‍വിവാഹവും.സകല ശ്രീ നാരായണീയരും ഇതൊരു ചടങ്ങായി ആഘോഷിക്കാന്‍ 100 രൂപ ഫീസ് അടച്ചു കാണിച്ചുകുളങ്ങരയില്‍ നിന്നു സമ്മതപത്രം എഴുതി വാങ്ങേണ്ടതാണ്. 
JW

Wednesday, August 8, 2012

ജയരാജന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും ടി.വി രാജേഷ് എം.എല്‍.എയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്റെ ആവശ്യപ്രകാരമാണിത്.
പുതുതായി ചുമതലയേറ്റ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ടാണ് കേസ് മാറ്റി വയ്ക്കാന്‍ അപേക്ഷിച്ചത്. ആവശ്യം ജസ്റ്റിസ് എസ്. സതീശ് ചന്ദ്രന്‍ അംഗീകരിച്ച് അപേക്ഷ പരിഗണിക്കുന്നതു മാറ്റി വയ്ക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണു ഷുക്കൂര്‍ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ശ്രീധരനെ സര്‍ക്കാര്‍ നിയോഗിച്ചത്.
കഴിഞ്ഞ ദിവസം പി ജയരാജന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 14 ദിവസത്തേയ്ക്കാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ അദ്ദേഹത്തെ റിമാന്റ് ചെയ്തിരുന്നത്.
PS: അപ്പോ, അകത്തു തന്നെ. ജയില്‍ പരിഷ്കരണം തുടര്‍ന്നും നടത്താം.
-ജ വി 

Wednesday, August 1, 2012

ജയരാജന്‍ ജയിലില്‍


ണ്ണൂര്‍: തളിപ്പറമ്പ്‌ അരിയിലിലെ എംഎസ്‌എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്നലെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ജയരാജനെ കോടതി 14 വരെ റിമാന്റ്‌ ചെയ്തു. തുടര്‍ന്ന്‌ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

കൊലപാതകം നടക്കുമെന്നറിയാമായിരുന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമം 118 പ്രകാരമാണ്‌ ജയരാജനെ അറസ്റ്റ്‌ ചെയ്തത്‌. കേസില്‍ 38-ാ‍ം പ്രതിയായി പേര്‌ ചേര്‍ക്കപ്പെട്ട ജയരാജനെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വീണ്ടും ചോദ്യം ചെയ്യാനായി സിഐ ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ്‌ അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ യു.പ്രേമന്‍ ജയരാജന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്‌. .
PS: ഇത്രയും നാള്‍ ജയില്‍ ഉപദേശക സമിതിയില്‍ ആയിരുന്നു, ഇനിമുതല്‍  ജയില്‍ ഊട്ട് സമിതിയിലാണ് 
ജ വി