Wednesday, April 18, 2012

ശ്രീമതി, കരീം, ബേബി ജോണ്‍ സി.പി.എം സെക്രട്ടേറിയറ്റില്‍


തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുന്ന്‌ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എളമരം കരിം, പി.കെ ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ്‌ പുതിയതായി തെരഞ്ഞെടുക്കപ്പെട്ടത്‌. ടി.ശിവദാസ മേനോന്‍, പാലൊളി മുഹമ്മദ്‌ കുട്ടി, എം.എ ബേബി എന്നിവരെ ഒഴിവാക്കി.
കരീമും പി.കെ.ശ്രീമതിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളാണ്. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ എന്ന നിലയില്‍ ഇരുവരും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ വോട്ടിങ് അധികാരം ഉണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ പുതിയതായി എത്തിയ ബേബി ജോണ്‍ നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
പാലൊളിയെയും ശിവദാസമേനോനേയും അനാരോഗ്യംമൂലവും എം.എ.ബേബിയെ പോളിറ്റ്ബ്യൂറോ അംഗമായതിനാലുമാണ് ഒഴിവാക്കിയത്.

PS: ഒരു ബേബിക്കു പകരം മറ്റൊരു ബേബി -ബേബി  ജോണ്‍ . ജി സുധാകരന്‍ വരുമെന്നാണല്ലോ  കേട്ടിരുന്നത്. മഹാകവി ജി ഇനി 'ആരാണ് നീ പിണറായി ' എന്ന കവിത എഴുതുമായിരിക്കും. 
JW

Saturday, April 14, 2012

പൊളിറ്റ് ബ്യൂറോയെക്കാള്‍ വലുത് കേന്ദ്ര കമ്മിറ്റിയെന്ന് ബേബി



തിരുവനന്തപുരം: സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പൊളിറ്റ് ബ്യൂറോയെക്കാള്‍ വലുത് കേന്ദ്ര കമ്മിറ്റിയാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

''ജനകീയ പ്രശ്‌നങ്ങളിലും സംഘടനാതലത്തിലും പ്രതിപക്ഷ നേതാവെന്ന നിലയിലും നേതൃത്വപരമായ പ്രവര്‍ത്തനമാണ് വി.എസ്. നടത്തിക്കൊണ്ടിരിക്കുന്നത്. സി. സി. അംഗം എന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിനെത്തിയ അദ്ദേഹം അതിനുശേഷവും അങ്ങനെ തന്നെയാണ്. പി. ബിക്ക് അതിന്‍േറതായ സ്ഥാനമുണ്ട്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ഏറ്റവും ഉന്നതമായ സംവിധാനം സി.സിയാണ്. പി.ബിയെ തിരഞ്ഞെടുക്കുന്നത് സി. സിയാണ്. സി.സിക്കു വിധേയമായി മാത്രമാണ് പി. ബിക്കു പ്രവര്‍ത്തിക്കാനാവുക. പി.ബി. തീരുമാനം മാറ്റാന്‍ സി.സിക്ക് അധികാരമുണ്ട്. എന്നാല്‍, സി.സി. തീരുമാനം മാറ്റാന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സിനു മാത്രമേ സാധിക്കൂ '' -അദ്ദേഹം ചൂണ്ടിക്കാട്ടി.

 PS  പറഞ്ഞത് വെച്ചു നോക്കിയാല്‍ ഒന്നുകില്‍ ടിയാനെ പി ബിയിലോട്ട് തരം താഴ്ത്തിയതാണ് അല്ലെങ്കില്‍ സി സി യുടെ അംഗബലം നോക്കിയതായിരിക്കും.അച്യുതാനന്ദനെ പി ബി യില്‍ നിന്നു ഒഴിവാക്കിയതിലൂടെ ചുരുണ്ടു പോയ വാല് നിവാര്‍ത്താനുള്ള ശ്രമത്തിലാണ് പി ബി യിലെ ആസനം താങ്ങികള്‍ . 
ജ വി

Thursday, April 12, 2012

Last nail to CPM coffin

It is a pity to see that Karat is now batting for Achuthanandan and he would have been less uncomfortable if VS was given seat  in the Politburo.

VS belongs to those 32 veterans who left the CPI and formed CPM. He is perhaps the only survivor from that cadre. He is a very clean and a real communist and hence is surely a loner among corrupt politicians like Pinarayi, Kodiyeri,Thomas Isaac and others. I do not think any sensible political party will do like what the CPM has done to a creditable leader like VS.
The foul play enacted against VS by Karat-Pinarayi team would never be pardoned by the ardent cadres of the party.   With Achuthanandan’s egress from PB all good things associated with that unit have to come to an end and the PB has become forum for Mrs Karat to rub down the legs of Mr Karat and other old gooses to watch the show. 

I doubt Prakash Karat has taken contract from US to finish the Communist Movement in India. He, his wife Brinda and the good-for-nothing fellow S Ramachandran Pillai cannot win an election even from a panchayat ward. Apparently M/s. Karat & Company is going to put last nail on the coffin of CPM.

JW

Tuesday, April 10, 2012

വി.എസ്സിനെതിരെ കേരളഘടകമെന്ന വാര്‍ത്ത വ്യാജം: കാരാട്ട്

 

കോഴിക്കോട്: വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടിയുടെ കേരളഘടകമെന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രകാശ് കാരാട്ട്. അത് മാധ്യമസൃഷ്ടിയാണ്. അതുപോലെ വി.എസ്സിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് മനപ്പൂര്‍വം ഒഴിവാക്കിയതാണെന്ന വാര്‍ത്തയും നുണയാണ്.


പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ വി.എസ്സിന്റെ നേതൃപാടവം കണക്കിലെടുത്ത് പ്രത്യേകപരിഗണനയോടെയാണ് കേന്ദ്രകമ്മറ്റിയിലുള്‍പ്പെടുത്തിയത്. എല്ലാ തീരുമാനങ്ങളും വി.എസ്സ് കൂടി ഉള്‍പ്പെട്ട പാര്‍ട്ടീകോണ്‍ഗ്രസ്സാണ് കൈക്കൊണ്ടത്.

കോഴിക്കോട് നടന്ന സമാപനസമ്മേളനത്തില്‍ നിന്ന് വി.എസ്സ് മനപ്പൂര്‍വം വിട്ടുനിന്നതാണെന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് പ്രകാശ് കാരാട്ട് പ്രമുഖമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തി. 
PS: ആസനത്തില്‍ തീ പിടിച്ച മട്ടിലാണല്ലോ കരാട്ടുജിയും കൂട്ടരും.

-JW

Thursday, April 5, 2012

മായാമോഹിനി

 
 
ദിലീപ് സ്ത്രീവേഷത്തില്‍ അഭിനയിക്കുന്ന മായമോഹിനിയുടെ ഷൂട്ടിംഗ് അവസാനിച്ചു. കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി സുകുമാര്‍- മധു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസ്‌ ആണ്. ദിലീപിന്റെ പെണ്‍വേഷത്തില്‍ ഉള്ള ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുകള്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിയിരിക്കുന്നു. ഉദയകൃഷ്ണ സിബി കെ തോമസ്‌ രചന നിര്‍വഹിക്കുന്ന ചിത്രം ഏപ്രില്‍ 7 നു തിയേറ്ററുകള്‍ എത്തും.
കുറിപ് :  കണ്ടിട്ടു മനോരമ ചാനലിലെ വാര്‍ത്താ  വിശകലനക്കാരി  ഷാനിയെപ്പോലുണ്ട് . കവിളിന് അല്പം തടിപ്പു  കൂടും.
ജ വി