Sunday, February 26, 2012

ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍


Posted on: 26 Feb 2012

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷ എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ആലപ്പുഴയിലെ ടി.ഡി സ്‌കൂളിലെത്തിയ പ്രവര്‍ത്തകര്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ ചോദ്യപ്പേപ്പറുകള്‍ വലിച്ചുകീറുകയും കൂട്ടമായി കത്തിച്ചുകളയുകയും ചെയ്തു. മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

തുടര്‍ന്ന് പ്രതിഷേധം അതിരുവിട്ടപ്പോള്‍ പരീക്ഷ എഴുതാനെത്തിയവരും അവരുടെ രക്ഷിതാക്കളും ഇടപെട്ടു. പിന്നീട് തര്‍ക്കം സംഘര്‍ഷത്തിലെത്തി. ഇതില്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ എസ്.എന്‍.ഡി.പി. നേതാക്കള്‍ ആഹ്വാനം ചെയ്തു.

സംവരണതത്വം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരക്കാര്‍ പരീക്ഷ അലങ്കോലമാക്കിയത്. എന്നാല്‍ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്ന് യൂത്ത് മൂവ്‌മെന്റ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംവരണതത്വം അട്ടിമറിച്ചുകൊണ്ടുള്ള ഇത്തരം നിയമനങ്ങള്‍ അംഗീകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തളി, കഴകം, വാച്ചര്‍ എന്നീ തസ്തികകളിലേക്കാണ് ദേവസ്വം ബോര്‍ഡ് പരീക്ഷ നടത്തിയത്.
PS: തുഷാര്‍ വെള്ളാപ്പള്ളി വക ഒരു ഹര്‍ത്താല്‍ നടത്തിയില്ലെങ്കില്‍ എന്തോന്നു  യൂത്ത്   വിംഗ്   നേതാവ്  ? 
JW
 
 

Sunday, February 12, 2012

വെളിയത്തിന്റെ കമ്യൂണിസ്റ്റ് ഗുണം ചന്ദ്രപ്പനില്ല: ഇ.പി.ജയരാജന്‍



കണ്ണൂര്‍: വെളിയം ഭാര്‍ഗവനുള്ള കമ്യൂണിസ്റ്റ് ഗുണം സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനില്ലെന്ന് സി.പി.എം നേതാവ് ഇ.പി.ജയരാജന്‍.

സി.പി.എമ്മിനെതിരെയുളള ചന്ദ്രപ്പന്റെ പ്രസ്താവനകള്‍ വങ്കത്തരമാണ്. കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടാണ് ചന്ദ്രപ്പന്റേത്. കോണ്‍ഗ്രസ് പാളയത്തില്‍ സി.പി.ഐയെ കയറ്റാനാണ് ചന്ദ്രപ്പന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരുകയാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

സി.പി.ഐക്കാര്‍ പോലും ഇതിനെ അനുകൂലിക്കില്ല. സി.പി.ഐയുടെ നേതാവ് ചന്ദ്രപ്പനാണെന്നത് കോണ്‍ഗ്രസിന് ആശ്വാസം ഉണ്ടാക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.
 
Comment : വെളിയത്തിന്റെ കമ്യൂണിസ്റ്റ് ഗുണം ചന്ദ്രപ്പനില്ല, സാന്റിയാഗോ മാര്ട്ടിനുണ്ട് !
-JW