Friday, November 9, 2012

എം.എല്‍.എമാരെ യു.ഡി.എഫ് കണ്‍‌വീനര്‍ നിയന്ത്രിക്കേണ്ട – മുരളീധരന്‍



കോഴിക്കോട്‌: യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചനെതിരേ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.എല്‍.എ രംഗത്തെത്തി. കോണ്‍ഗ്രസ്‌ എംഎല്‍എമാരെ നിയന്ത്രിക്കാന്‍ പി.പി തങ്കച്ചന്‍ നോക്കേണ്ടെന്നും അത്‌ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ്‌ എംഎല്‍എമാരെ വിമര്‍ശിക്കുന്ന പി.സി ജോര്‍ജിനെപ്പോലുള്ളവരെ നിയന്ത്രിക്കുകയാണ്‌ പി.പി തങ്കച്ചന്‍ ചെയ്യേണ്ടതെന്നും മുരളി പറഞ്ഞു. കോഴിക്കോട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മുരളി. അഭിപ്രായം പറയാന്‍ പാര്‍ട്ടി വേദി ഇല്ലാത്തതിനാലാണ് പൊതുവേദിയില്‍ അഭിപ്രായം പറയുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പുനസംഘടന ഉടന്‍ നടന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ യോഗങ്ങളും രഹസ്യയോഗങ്ങളും സജീവമാകുമെന്നും അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ പറയുമെന്നും മുരളി പറഞ്ഞു. മന്ത്രിസഭയുടെ പല നല്ല തീരുമാനങ്ങളും താഴേക്കിടയിലേക്ക്‌ എത്തുന്നില്ലെന്നും മുരളി പറഞ്ഞു.
PS:തങ്കച്ചന്‍ എം എല്‍ എ മാരെ നിയന്ത്രിച്ചാല്‍ അച്ചന്റെ ആത്മാവു പൊറുക്കില്ല
-JW

Monday, October 15, 2012

കരുണാകരന്റെ നിരപരാധിത്വം തെളിയിക്കും – മുരളീധരന്‍



തിരുവനന്തപുരം: ചാരക്കേസില്‍ സി.ബി.ഐ ശുപാര്‍ശ ചെയ്ത മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഏത് ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവായ കെ.കരുണാകരന്റെ നിരപരാധിത്വം തെളീയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മുരളീധരന്‍ പറഞ്ഞു. ഞാന്‍ നല്‍കിയ കത്ത് സ്വീകരിക്കുകയോ നിരാകരിക്കുകയോ മുഖ്യമന്ത്രിക്ക് ചെയ്യാം. അത് അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. കത്ത് നിരാകരിക്കുകയാണെങ്കില്‍ എനിക്ക് അടുത്ത നടപടിയിലേക്ക് കടക്കേണ്ടി വരുമെന്നും മുരളി പറഞ്ഞു.
ചാരക്കേസിനെ ചാരം മൂടാന്‍ അനുവദിക്കില്ല. കേസ് അന്വേഷിക്കാന്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ തുറന്ന് പറയണമെന്നും മുരളി പറഞ്ഞു. എ.കെ.ആന്റണിയെ ഈ കേസിലേക്ക് വലിച്ചിഴച്ചിട്ടില്ല. സി.ബി.ഐ അന്വേഷണം വേണ്ട എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും മുരളി ചോദിച്ചു.
PS: കരുണാകരന്‍ വാ തുറക്കുന്നത് രണ്ടു കാര്യത്തിനാണെന്ന് മുന്‍ മുഖ്യ മന്ത്രി നായനാര്‍ പറഞ്ഞിട്ടുണ്ട്., പാല്‍ക്കഞ്ഞി കുടിക്കാനും പിന്നെ നുണ പറയാനും . അങ്ങനെ യെങ്കില്‍ റാവുവിനെ കുറിച്ചു കരുണാകരന്‍ മുരളിയോട് പറഞ്ഞത് നേര് തന്നെയോ?
-JW

Friday, September 21, 2012

ലോറന്‍സ് ഭാര്യയെ ഭ്രാന്താസ്പത്രിയില്‍ തള്ളി: വി.എസ്‌


കൊച്ചി: സ്വന്തം ഭാര്യയെയും മകളെയും ഭ്രാന്താസ്പത്രിയില്‍ തള്ളിയ ആളാണ് എം.എം.ലോറന്‍സെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യം കാണിച്ച് ലോറന്‍സിന്റെ മകള്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതി നല്‍കിയിരുന്നുവെന്നും വി.എസ് പറഞ്ഞു. പുന്നപ്ര വയലാര്‍ സമരത്തില്‍ വി.എസ് പങ്കെടുത്തിട്ടില്ലെന്ന് നേരത്തെ ലോറന്‍സ് പറഞ്ഞിരുന്നു. സമരത്തില്‍ നിന്ന് വി.എസ് ഒളിച്ചോടിയെന്ന് ലോറന്‍സ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വി.എസ് ലോറന്‍സിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

ലോറന്‍സിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താന്‍ അന്വേഷണം നടത്തിയിരുന്നു. ഭാര്യയെ ഭ്രാന്താസ്പത്രിയിലെത്തിച്ചതിന് പിന്നില്‍ ലോറന്‍സ് ആണെന്നായിരുന്നു ഡോക്ടറുടെ മറുപടി. മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പത്ത് ദിവസത്തിനകം ലോറന്‍സിന്റെ ഭാര്യയെ വിട്ടയയ്ക്കുകയായിരുന്നു-വി.എസ് പറഞ്ഞു. തനിക്കെതിരെ വേണ്ടാതീനം പറഞ്ഞ് കൂടുതല്‍ സത്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കരുതെന്ന് വി.എസ് ലോറന്‍സിന് മുന്നറിയിപ്പ് നല്‍കി. ലോറന്‍സ് എന്നെക്കൊണ്ട് ചരിത്രം പറയിക്കരുത്-വി.എസ് പറഞ്ഞു.

PS: ലോറന്‍സിന്റെ ഭ്രാന്തു മാറാന്‍ ഈ ഷോക്കുചികില്‍സ നേരത്തെ വേണ്ടിയിരുന്നു.
ജ വി 

Wednesday, September 12, 2012

മുണ്ടൂരിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് എ.കെ.ബാലന്‍.



പാലക്കാട്: മുണ്ടൂരില്‍ പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് സി.പി.എം നേതാവ് എ.കെ.ബാലന്‍. മുണ്ടൂരില്‍ ഒഞ്ചിയം മോഡല്‍ ആവര്‍ത്തിക്കുമെന്ന് ആരും കരുതേണ്ടെന്നും ബാലന്‍ പറഞ്ഞു. ഇന്ന് നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാലന്‍.
നടപടി നേരിട്ട ഏരിയാ സെക്രട്ടറി പി.എ.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന കണ്‍വന്‍ഷന്‍ പാര്‍ട്ടിവിരുദ്ധമാണെന്ന് കരുതുന്നില്ല. ഇവര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ല. എന്നാല്‍ നടപടി നേരിട്ടവര്‍ ഉത്തമസഖാക്കളെ പോലെ പെരുമാറണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു.
അതേസമയം മുണ്ടൂരിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. സംഘടനാരീതിയനുസരിച്ചുതന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
PS: മുണ്ടുരിയലിന്റെ കാര്യമല്ലേ ?ഉരിഞ്ഞമുണ്ട് ഉടുപ്പിച്ചു കൊടുക്കുമായിരിക്കും.
JW

Friday, August 24, 2012

മംഗല്യംപോലെ വെള്ളാപ്പള്ളിക്ക് 75-ാം പിറന്നാള്‍







കണിച്ചുകുളങ്ങര (ആലപ്പുഴ):തലപ്പാവ് ചുറ്റി ഷാള്‍ അണിഞ്ഞ് വരന്റെ വേഷത്തില്‍ വെള്ളാപ്പള്ളി, പട്ടുസാരി ധരിച്ച് പൂചൂടി വധുവിനെപ്പോലെ ഭാര്യ പ്രീതി. മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മുല്ലമാല അണിയിച്ചപ്പോള്‍ ഭാര്യ പ്രീതി കണ്ണടച്ച് കൈകള്‍ കൂപ്പി പ്രാര്‍ഥിച്ചു. വിവാഹമോതിരം കൈമാറി, നെറ്റിയില്‍ കുങ്കുമക്കുറിതൊട്ട്, മധുരം നുകര്‍ന്നപ്പോള്‍ ഇരുവരുടെയും മുഖത്ത് നാണം. മകള്‍ വന്ദന സമ്മാനമായി മാല അണിയിച്ചപ്പോള്‍ വെള്ളാപ്പള്ളിക്ക് ചിരിയടക്കാനായില്ല.

75ന്റെ നിറവിലെ ആ നിറഞ്ഞ ചിരിക്കൊപ്പം മറ്റുള്ളവരും പങ്കുചേര്‍ന്നു. പൂര്‍ണകുംഭവുമായി വീട്ടുമുറ്റത്തെ ഹോമവേദിയില്‍നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ഗൃഹപ്രവേശം നടത്തിയതോടെ പിറന്നാളിന്റെ ഭാഗമായ പൂജാദികര്‍മങ്ങള്‍ക്ക് സമാപനമായി.വിവാഹസമാനമായ ചടങ്ങുകള്‍ കണ്ട് അതിശയിച്ച് നിന്നവരോട് വെള്ളാപ്പള്ളി പറഞ്ഞു, 'ഇത് എല്ലാവര്‍ഷവും പതിവാണ്. ഇക്കൊല്ലം 75 എത്തി എന്നതാണ് പ്രത്യേകത'.75-ാം പിറന്നാളിനോടനുബന്ധിച്ച് ആലപ്പുഴ പഴയ തിരുമല ദേവസ്വത്തിലെ മഹേഷ്ഭട്ട് തന്ത്രിയുടെ നേതൃത്വത്തില്‍ മൂന്നുദിവസമായാണ് ചടങ്ങുകള്‍ നടന്നത്. മറ്റ് പരിപാടികള്‍ക്കൊന്നും പോകാതെ വ്രതാനുഷ്ഠാനത്തോടെ വെള്ളാപ്പള്ളി കുടുംബസമേതം ചടങ്ങുകളില്‍ മുഴുകി.
PS. ഭ്രാന്ത് പലതരത്തിലുണ്ട്, അതിലൊന്നാണ് 75-ലെ മുതുഭ്രാന്തും പുനര്‍വിവാഹവും.സകല ശ്രീ നാരായണീയരും ഇതൊരു ചടങ്ങായി ആഘോഷിക്കാന്‍ 100 രൂപ ഫീസ് അടച്ചു കാണിച്ചുകുളങ്ങരയില്‍ നിന്നു സമ്മതപത്രം എഴുതി വാങ്ങേണ്ടതാണ്. 
JW

Wednesday, August 8, 2012

ജയരാജന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും ടി.വി രാജേഷ് എം.എല്‍.എയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്റെ ആവശ്യപ്രകാരമാണിത്.
പുതുതായി ചുമതലയേറ്റ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ടാണ് കേസ് മാറ്റി വയ്ക്കാന്‍ അപേക്ഷിച്ചത്. ആവശ്യം ജസ്റ്റിസ് എസ്. സതീശ് ചന്ദ്രന്‍ അംഗീകരിച്ച് അപേക്ഷ പരിഗണിക്കുന്നതു മാറ്റി വയ്ക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണു ഷുക്കൂര്‍ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ശ്രീധരനെ സര്‍ക്കാര്‍ നിയോഗിച്ചത്.
കഴിഞ്ഞ ദിവസം പി ജയരാജന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 14 ദിവസത്തേയ്ക്കാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ അദ്ദേഹത്തെ റിമാന്റ് ചെയ്തിരുന്നത്.
PS: അപ്പോ, അകത്തു തന്നെ. ജയില്‍ പരിഷ്കരണം തുടര്‍ന്നും നടത്താം.
-ജ വി 

Wednesday, August 1, 2012

ജയരാജന്‍ ജയിലില്‍


ണ്ണൂര്‍: തളിപ്പറമ്പ്‌ അരിയിലിലെ എംഎസ്‌എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്നലെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ജയരാജനെ കോടതി 14 വരെ റിമാന്റ്‌ ചെയ്തു. തുടര്‍ന്ന്‌ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

കൊലപാതകം നടക്കുമെന്നറിയാമായിരുന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമം 118 പ്രകാരമാണ്‌ ജയരാജനെ അറസ്റ്റ്‌ ചെയ്തത്‌. കേസില്‍ 38-ാ‍ം പ്രതിയായി പേര്‌ ചേര്‍ക്കപ്പെട്ട ജയരാജനെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വീണ്ടും ചോദ്യം ചെയ്യാനായി സിഐ ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ്‌ അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ യു.പ്രേമന്‍ ജയരാജന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്‌. .
PS: ഇത്രയും നാള്‍ ജയില്‍ ഉപദേശക സമിതിയില്‍ ആയിരുന്നു, ഇനിമുതല്‍  ജയില്‍ ഊട്ട് സമിതിയിലാണ് 
ജ വി